ഏപ്രിൽ 07, 2017

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം.

"ഇന്ന് ഞാന്‍, നാളെ നീ..!"

പ്രസിദ്ധിയുടെ പ്രച്ഛന്നവേഷങ്ങളാണ് ഇപ്പോൾ കാണുന്ന പകർന്നാട്ടങ്ങൾ എല്ലാം.

സത്യത്തിൽ ഇപ്പോൾ വേണ്ടത് ഉണർത്തുപാട്ടാണ്.
സാമൂഹ്യബോധം ഉത്‌ഘോഷിക്കുന്ന ഉണർത്തുപാട്ടുകൾ.
പൊതുധാരയെ തൊട്ടുണർത്തുന്ന സൂത്രവാക്യങ്ങൾ.
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലും തെരുവിലും നടതള്ളുന്ന യുവതലമുറയ്ക്ക് മുമ്പിൽ,
പുതുയുഗ പിറവി സ്വപ്നം കണ്ട പഴയ അനുഭവ കഥകളല്ല വേണ്ടത്. അവർക്ക് മനസ്സിലാക്കാൻ അവരുടെ ഭാക്ഷയിൽ സംസാരിക്കേണ്ടിയിരിക്കുന്നു. അതിനവരെക്കാളും തെറ്റുകാർ നമ്മൾ തന്നെയാണ് അവർക്കാവസരങ്ങൾ വാരിക്കോരി നൽകിയത് നമ്മളെന്ന സംരക്ഷകരാണ്.
സംരക്ഷിച്ച്‌ വളർത്തിയവരെയാണ് അവരും സമൂഹവും നടതള്ളിയിട്ടുള്ളത്.
ഇന്ന് താരാട്ട് പാടിയുണർത്തുന്ന അച്ഛനമ്മമാരില്ല. മക്കളെ ഉറക്കാതെ വിളിച്ചുണർത്തി പഠിപ്പിക്കുന്ന അച്ഛനമ്മമാരാണ്.
പുതിയ പരിണാമത്തിൽ നമുക്കും പുതിയ സൂത്രവാക്യങ്ങൾ കടമെടുക്കാം. വാക്കുകൾ പുതിയ രൂപത്തിൽ വരുംതലമുറയോട് പറഞ്ഞുനോക്കാം. പുതിയ ഉണർത്തുപാട്ടുകൾ പാടാം.നവയുഗ അടിമകളിൽ നിന്ന് പുതുയുഗ പ്പിറവി സ്വപ്നം കാണാൻ പഠിക്കാം. അടിമത്വം ഇന്നും പുതിയ രൂപത്തിൽ നമ്മെ അടക്കിഭരിക്കുന്നു. അതറിയുവാനുള്ള തിരിച്ചറിവ് പറന്നു നൽകാൻ ശ്രമിക്കാം. ഇല്ലങ്കിൽ വിധിയുടെ ബലിക്കല്ലിൽ തലവച്ചു ഇന്നലെകളുടെ വീരശൂരപരാക്രമങ്ങൾ ഓർത്ത് അമ്പലമുറ്റത്തോ വൃദ്ധസദനങ്ങളുടെ ജനാലകൾക്കപ്പുറം നെടുവീർപ്പുകളായ് എരിഞ്ഞടങ്ങാം.

"...പാത വക്കത്തെ മരത്തിന്‍ കരിനിഴല്‍,
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ..
ആ വഴിക്കപ്പോളൊരു ദാരിദ്രന്റെ
നിര്‍ജ്ജീവമാം ദേഹമാടക്കിയ പെട്ടി പോയ് !
ഇല്ലാ പെരുമ്പറ, വിശ്വസ്തയാം
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ!!
ഇല്ല പൂവര്‍ഷം, വിഷാദം കിട-
ന്നല തല്ലുന്ന പൈതലിന്‍ നെഞ്ചിടിപ്പെന്നിയേ!!!
വന്നു തറച്ചിതാ പെട്ടിമേല്‍
നിന്നുമാറക്ഷരം: "ഇന്ന് ഞാന്‍, നാളെ നീ..!"

                                                                         "ജി"



                                                             

Related Posts

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.